Skip to main content

ഇ-വോലറ്റുകൾ ഉപയോഗിക്കുമ്പോൾ





വലിയ തുകയുടെ നോട്ടുകൾ പിൻവലിക്കുകയും ബാങ്കിൽനിന്നു പണം പിൻവലിക്കുന്നതിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്തശേഷം രാജ്യത്ത് ഇ വോലറ്റുകൾ നൽകുന്ന കമ്പനികളുടെ എണ്ണം വർധിച്ചിരിക്കുന്നു. ഓരോ കമ്പനിയും അവരവരുടെ വോലറ്റിന്റെ മേന്മ കഴിയാവുന്നത്ര പ്രചരിപ്പിക്കുകയും ചെയ്യുന്നു. ഇതിനിടയിൽ ഏതാണ് എടുക്കേണ്ടത് എന്ന കാര്യത്തിൽ നമുക്കു സംശയമുണ്ടാകുന്നതു സ്വാഭാവികം.

അവ എങ്ങനെ ഉപയോഗിക്കണം എന്ന കാര്യത്തിൽ നമുക്കു വേണ്ടത്ര പരിചയസമ്പത്തില്ലാത്തതു മറ്റൊരു പ്രശ്നം. ഇ വാലറ്റുകൾ നിയന്ത്രിക്കാൻ ഇപ്പോൾ റഗുലേറ്ററി അതോറിറ്റികൾ ഒന്നുമില്ല. ഒന്നിനുംപ്രത്യേകിച്ചു റജിസ്‌ട്രേഷൻ പോലുമില്ല.

ഒരു മൊബൈൽ ആപ്പ് വികസിപ്പിക്കാൻ കഴിവുള്ള ആർക്കും ഇന്ന് ഇ വോലറ്റുകൾ ഉണ്ടാക്കി രംഗത്തിറങ്ങാവുന്ന അവസ്ഥയാണ്. അതിനാൽത്തന്നെ ഒട്ടേറെ സ്വകാര്യ, രാജ്യാന്തര, ആഭ്യന്തരവോലറ്റുകൾ ഇന്ത്യയിൽ സജീവമായിക്കഴിഞ്ഞു; പലതും പണിപ്പുരയിലും

.നമ്മൾ ഇ വോലറ്റിൽ പണം സൂക്ഷിക്കുമ്പോൾ യഥാർഥത്തിൽ പണം കമ്പനിയുടെ കയ്യിലാണ്. വോലറ്റ് മുഖേന പണം കൈമാറുമ്പോഴും കമ്പനിയെ സംബന്ധിച്ചിടത്തോളം പണം പുറത്തുപോകുന്നില്ല. ഒരു അക്കൗണ്ടിൽനിന്നു മറ്റൊന്നിലേക്കു മാറുന്നു എന്നേയുള്ളൂ.

അതിനാൽ ഇ വോലറ്റ് കമ്പനിയുടെവിശ്വാസ്യത വിലയിരുത്തേണ്ടതു പ്രധാനമാണ്.നിർഭാഗ്യവശാൽ അതിനുള്ള സംവിധാനം സർക്കാർതലത്തിൽ ഇന്നു നിലവിലില്ല. മാത്രമല്ല, വിദേശകമ്പനികളുടെ ഇ വോലറ്റ് നമ്മൾ ഉപയോഗിക്കുമ്പോൾ പണത്തിന്റെ ഗുണം ലഭിക്കുന്നതു വിദേശരാജ്യങ്ങൾക്കാണ്. അതിനാൽ, എന്തുകൊണ്ടും നമ്മുടെ രാജ്യത്തെ പൊതുമേഖലാ ബാങ്കുകളുടെ ഇ വോലറ്റ് എടുക്കുന്നതാണു സുരക്ഷിതവും അഭികാമ്യവും.

ഇ വോലറ്റ് ഉപയോഗിക്കുമ്പോഴും ഒട്ടേറെ കാര്യങ്ങൾ ശ്രദ്ധിക്കണം

.1. നമ്മുടെ ഫോണിൽ ആന്റി വൈറസ് സംവിധാനംഉണ്ടായിരിക്കണം. അല്ലെങ്കിൽ ചില കംപ്യൂട്ടർ വൈറസുകൾ നമ്മുടെ ഫോണിലെത്തുകയും നമ്മുടെ രഹസ്യകോഡ് അടക്കം എല്ലാം ശേഖരിച്ചു സൈബർ കവർച്ചക്കാർക്ക് എത്തിച്ചുകൊടുക്കുകയും ചെയ്യും.

2. പ്ലേ സ്റ്റോറിൽനിന്നോ ബന്ധപ്പെട്ട ബാങ്കിന്റെ നേരിട്ടുള്ള വെബ് സൈറ്റിൽനിന്നോ അല്ലാതെ ഇ വോലറ്റ് ആപ്പ് ഡൗൺലോഡ് ചെയ്യരുത്. ആപ്പ് കിട്ടുന്ന സൈറ്റുകൾ സെർച്ച് എൻജിനിൽ തിരയരുത്; വിശ്വസനീയമായ ഇടങ്ങളിൽനിന്നേ എടുക്കാവൂ.

3. ആപ്പ് ഡൗൺലോഡ് ചെയ്യാനും സെറ്റപ്പ് ചെയ്യാനും ചില സ്വകാര്യ ഏജൻസികൾ ഇപ്പോൾ ഇറങ്ങിയിട്ടുണ്ട്. സെറ്റപ്പ് വേളയിൽ അവർനമ്മുടെ പാസ്‌വേർഡ്‌ അടക്കം എല്ലാം മനസ്സിലാക്കും. സ്വയംചെയ്യാൻ പ്രയാസമുണ്ടെങ്കിൽ അടുത്തുള്ള ബാങ്കിലെ ജീവനക്കാരെക്കൊണ്ടോ സന്നദ്ധ സംഘടനാ പ്രവർത്തകരെക്കൊണ്ടോ വീട്ടിലെതന്നെ സാങ്കേതികജ്ഞാനമുള്ളവരെക്കൊണ്ടോ മാത്രമേ ചെയ്യിക്കാവൂ.

4. നമ്മുടെ അക്കൗണ്ട് വിവരങ്ങൾ, ക്രെഡിറ്റ്കാർഡ് / ഡെബിറ്റ്കാർഡ് വിവരങ്ങൾ തുടങ്ങിയവ ഒന്നും ‘ഓർമിക്കാൻ’ ആപ്പിനെ ഏൽപിക്കരുത്.പിൻ, പാസ്‌വേഡ് തുടങ്ങിയവ മൊബൈലിൽ ഫീഡ് ചെയ്തു വയ്ക്കരുത്

.5. ഇ വോലറ്റ് നമ്മുടെ സാധാരണ മണിപ്പേഴ്‌സ് പോലെയാണ്; അത്യാവശ്യംതുക മാത്രമേ അതിൽ വയ്ക്കാവൂ.

6. ഒട്ടേറെ ഇ വോലറ്റുകൾ ഉപയോഗിക്കരുത്.

7. നമ്മുടെ ഫോണിൽ മറ്റൊരാളുടെ മെമ്മറി കാർഡ് ഇടുകയോ, നമ്മുടേതു മറ്റൊരാളുടെ മൊബൈലിൽ ഉപയോഗിക്കാൻ കൊടുക്കുകയോ അരുത്.

8. ഇ വോലറ്റ് ഉപയോഗിക്കേണ്ട സമയത്തു മാത്രം ലോഗിൻചെയ്യുകയും ആവശ്യം കഴിഞ്ഞാൽ ലോഗൗട്ട് ചെയ്യുകയും ചെയ്യുക.

9. എസ്എംഎസ് ആയും വാട്സ്ആപ് ആയും വരുന്ന ആവശ്യമില്ലാത്ത ലിങ്കുകളിൽ അതെന്താണെന്നു നോക്കാൻ ആവശ്യമില്ലാതെ ക്ലിക് ചെയ്യരുത്.

10. വിശ്വസനീയമല്ലാത്തവെബ്‌സൈറ്റുകൾ കാണാൻ ഇ വോലറ്റ് ഉള്ള ഫോൺ ഉപയോഗിക്കരുത്. ഫ്രീ ഡൗൺലോഡ് സൈറ്റുകൾ, അശ്ലീല സൈറ്റുകൾ എന്നിവയോടൊപ്പം വൈറസുകൾ എപ്പോഴുമുണ്ടാവും.

11. ഏതെങ്കിലും കാരണവശാൽ ഫോൺ നഷ്ടപ്പെടുകയാണെങ്കിൽ ഉടനെ പിൻ, പാസ്‌വേർഡുകൾ തുടങ്ങിയവയെല്ലാം മാറ്റണം.

Comments

Popular posts from this blog

ബ്ലോക്ക് ആയ ഫേസ്ബുക്ക് അക്കൗണ്ട് എങ്ങനെ തുറക്കാം

ഹായ് കൂട്ടുകാരെ,ബ്ലോക്ക് ആയ ഫേസ്ബുക്ക് അക്കൗണ്ട് എങ്ങനെ തുറക്കാം?കഴിഞ്ഞ ദിവസം നമ്മുടെ ഒരു ചങ്ങാതി പറഞ്ഞു അവന്റെ ഫേസ്ബുക്ക് അക്കൗണ്ട് ബ്ലോക്കായെന്ന്.കാരണം കക്ഷി...

എന്താണ്ക്യൂ ആര് കോഡ്അതെങ്ങനെ വായിക്കാം

ക്വിക്ക്‌ റെസ്പോണ്സ്‌ കോഡ്‌ എന്ന ക്യു. ആര് കോഡുകള്എല്ലാവര്ക്കും സുപരിചിതമാണ്‌. എന്താണ്‌ ക്യൂ ആര് കോഡ്‌? . ക്യൂ ആര് കോഡെന്നാല് ഒരു ദ്വിമാന ബാര്കോഡാണ്‌. അക്കങ്ങളോ, അക്ഷരങ്ങളോ, വെബ്സൈറ്റ്‌ ലിങ്കുകളോ, ചിത്രങ്ങളോ, വീഡിയോയോ എന്കോഡ്‌ ചെയ്തിരിക്കുന്ന കറുപ്പും വെളുപ്പും ഇടകലര്ന്ന ചതുരങ്ങളാല് നിര്മ്മിതമായ പാറ്റേണുകളാണ്‌ ക്യൂ. ആര് കോഡുകള്. എന്കോഡ്‌ ചെയ്തിരിക്കുന്ന വിവരങ്ങള് ഒരു സ്മാര്ട്ട്‌ ഫോണുണ്ടെങ്കില് ആര്ക്ക്‌ വേണമെങ്കിലും ഇത്‌ അനായാസേന വായിച്ചെടുക്കാനാവും.ഫോണിലെ ക്യൂ. ആര് കോഡ്‌ റീഡര് സോഫ്റ്റ്‌ വയറിലൂടെ സ്കാന് ചെയ്യുമ്പോള് പ്രസ്തുത കോഡില് അടങ്ങിയിരിക്കുന്ന വിവരങ്ങള് സ്ക്രീനില്തെളിഞ്ഞു കാണാം. വ്യക്തിഗത വിവരങ്ങള്, വിലാസം, വീഡിയോ തുടങ്ങി എന്തുവേണമെങ്കിലും ഇതില് സൂക്ഷിക്കാനാവും. 1994-ല് ജപ്പാനിലെ ടൊയോട്ടാ കമ്പിനിയുടെഅനുബന്ധ സ്ഥാപനമായ ഡെന്സോവേവ്‌ കമ്പിനിയാണ്‌ ക്യൂ. ആര് കോഡിന്റെ നിര്മ്മാതാക്കള്. സാധാരണ ഒരു ബാര്കോഡിനെക്കാള് നൂറ്‌ മടങ്ങ്‌ വിവരങ്ങള് ഇതില് ഉള്ക്കൊള്ളിക്കാനാവും. സാധാരണ ബാര്കോഡുകളുടെ സംഭരണശേഷി ഏകദേശം 20 ഡിജിറ്റുകള് മാത്രമാണെന്നിരിക്കെ നൂറിരട്ടി വിവരങ്ങള് സംഭരിക്കാന് ശേഷിയുള്ളതാ...

ഇനി ഏതു രാജ്യക്കാരോടും കൂളായി സംസാരിക്കാം, ഭാഷ ഒരു പ്രശ്‌നമേയല്ല

ഭാഷ പ്രശ്‌നമില്ലാതെ ഏതു രാജ്യക്കാരോടും സംസാരിക്കാന് പറ്റിയിരുന്നെങ്കിലെന്ന് ചിലരെങ്കിലും ആഗ്രഹിച്ചുപോകാറുണ്ട്. ഗൂഗിള് ട്രാൻസ്‌ലേറ്റ് പോലെയുള്ള സേവനങ്ങൾ ഉപയോഗിച്ച് മറ്റു ഭാഷകളിലെ ചാറ്റ് മനസിലാക്കാന് സഹായിക്കുമെങ്കിലും മറ്റൊരാളുടെ സംസാരം അതേപടി സ്വന്തം ഭാഷയിലേക്ക് മൊഴിമാറ്റി കേള്ക്കുന്ന സുഖം ഒന്ന് വേറെ തന്നെ.ഉപഭോക്താക്കളുടെ ഈ മനോഗതം ആദ്യം കണ്ടറിഞ്ഞത് സ്‌കൈപ്പായിരുന്നു. 2014 ലായിരുന്നു സ്‌കൈപ് റിയൽ ടൈം ട്രാൻസ്‌ലേഷൻ ഫീച്ചർ ആദ്യമായി കൊണ്ടുവന്നത്. മറ്റു ഭാഷകളില് സംസാരിക്കുന്നവരുടെ സംസാരം സ്വന്തം ഭാഷയിലേക്ക് മാറ്റുന്ന ഫീച്ചറായിരുന്നു അത്.അന്നത് സ്‌കൈപ്പ് വഴി സ്‌കൈപ്പിലേയ്ക്ക് വിളിക്കുന്ന കോളുകള്ക്ക് മാത്രമേ ലഭ്യമായിരുന്നുള്ളൂ. എന്നാൽ ഇപ്പോഴിതാ ലാന്ഡ് ലൈനിലേയ്ക്കും മൊബൈല് ഫോണിലേയ്ക്കും വിളിക്കുന്ന കോളുകള്ക്കും ഈ ഫീച്ചര് ലഭ്യമാക്കിയിരിക്കുന്നു. ഇതിന്റെ ബീറ്റ വേര്ഷനാണ് ഇപ്പോള് ലഭ്യമായിട്ടുള്ളത്. ഏറ്റവും പുതിയ സ്‌കൈപ്പ് ആപ്പ് ഉപയോഗിക്കുന്നവര്ക്ക് ഈ ഫീച്ചര് ലഭിക്കും. കൂടാതെ ഇപ്പോള് ഈ ഫീച്ചര് ഉപയോഗിക്കുന്നവര്ക്ക് വിൻഡോസ് ഇൻസൈഡർ പ്രോഗ്രാമിനു രജിസ്റ്റര് ചെയ്യാനുള്ള അവസരവുമുണ്ട്. സ്‌കൈപ്പ് ക്രെഡി...