Skip to main content

ആന്ഡ്രോയിഡ് അധിഷ്ടിത ആപ്ലിക്കേഷനില് പ്രവര്ത്തിക്കുന്ന യൂബര് ടാക്സി സര്വീസ് കൂടുതല് സുരക്ഷാ മുന്നോരുക്കങ്ങളുമായി മുഖം മിനുക്കി രംഗത്തെത്തി

. ഡല്ഹിയില് യൂബറിന്റെ സേവനം ഉപയോഗപ്പെടുത്തിയ യുവതിയെ ടാക്സി ഡ്രൈവര് പീഡിപ്പിച്ചതിന്റെ പശ്ചാത്തലത്തിലാണ് യൂബര് പുതിയ മാര്ഗ്ഗങ്ങളുമായി രംഗത്തെത്തുന്നത്.പോലീസിന്റെ പങ്കാളിത്തം ഉറപ്പുവരുത്തിയാണ് കമ്പനിയുടെ പുതിയ നീക്കം. യൂബറിന്റെ ഭഗമാകാന് ആഗ്രഹിക്കുന്ന ടാക്സി ഡ്രൈവര്മാരെ ഇനി പൊലീസിന്റെ വേരിഫിക്കേഷനു ശേഷമാകും നിയമിക്കുക. ടാക്‌സി ഡ്രൈവര്മാരുടെ സ്വഭാവവും മുന്കാല ചരിത്രവുമൊക്കെ പോലീസ്പരിശോധിക്കും. വിവിധ സ്ഥലങ്ങളിലെ ടാക്സി ഡ്രൈവര്മാരെ കോര്ത്തിണക്കിയാണ് യൂബര് ടാക്സി സര്വീസ് നടത്തുന്നത്. ഇങ്ങനെസര്വ്വീസ് നടത്തുന്നതിനാല് യൂബറിന് നേരിട്ട് ഡ്രൈവര്മാരുമായി ബന്ധമില്ലതിരുന്നതാണ് ഡല്ഹിയിലേ പോലെസംഭവങ്ങള് ഉണ്ടായത്.ഇനി അത് ആവര്ത്തിക്കാതിരിക്കാനാണ് കമ്പനിയുടെ ശ്രമം. ഇതിനായി യാത്രക്കാരുടെ സൗകര്യാര്ഥം യൂബര് കസ്റ്റമര് സര്വീസ് സെന്ററും സ്ഥാപിക്കും. യാത്രക്കാരുടെ സുരക്ഷിതത്തിനായി ആപ്ലിക്കേഷനില് വേണ്ട മാറ്റങ്ങളും യൂബര് ഇതിനോടകം വരുത്തി. 'ഷെയര് മൈ ഇറ്റിഎ' എന്ന പുതിയ ഒപ്ഷന് വഴി യാത്രക്കാര്ക്ക് താനും ടാക്‌സിയും എവിടെയാണെന്നത് വേണ്ടപ്പെട്ടവരെ അറിയിക്കാന് സാധിക്കും.ഇതേ സൌകര്യമുപയോഗിച്ച യാത്രക്കാരന് താന് യാത്ര ചെയ്യുന്ന ടാക്സിയുടെ ഡ്രൈവറിന്റെ പടം, അയാളുടെ പേര് , ടാക്‌സിയുടെ വിവരങ്ങള് തുടങ്ങിയവ മറ്റുള്ളവര്ക്ക് കൈമാറാനും സാധിക്കും. ഇത്തരം സൌകര്യങ്ങള് ഉള്ളതിനാല് ഇതി ഡല്ഹിയിലേപോലുള്ള കുറ്റങ്ങള് ആവര്ത്തിക്കില്ലെന്നാണ് യൂബര് പറയുന്നത്. ശനിയാഴ്ചപുറത്തുവിട്ട പ്രത്യേക പത്രക്കുറിപ്പിലാണ് യൂബര് ഇത് സംബന്ധിച്ച വിവരങ്ങള് നല്കിയത്.എന്നാല് നിലവില് യൂബറിന് മേലുള്ള  വിലക്ക് നിക്കാന് കേന്ദ്ര സര്ക്കാര് തയ്യാറാകുമോ എന്ന് കണ്ടറിയേണ്ടതുണ്ട്. യൂബറിന്റെ സേവനം സുരക്ഷിതമല്ലെന്ന് പൊതുവേ വാര്ത്തകളുള്ളാതിനാല് സര്ക്കാരിനെ തങ്ങളുടെ സേവനങ്ങള് സുരക്ഷിതമാണെന്ന് ബോധിപ്പിക്കാനും വിലക്ക് മാറ്റാനും ഏറെ പണിപ്പെടേണ്ടി വരും.

Comments

Popular posts from this blog

ബ്ലോക്ക് ആയ ഫേസ്ബുക്ക് അക്കൗണ്ട് എങ്ങനെ തുറക്കാം

ഹായ് കൂട്ടുകാരെ,ബ്ലോക്ക് ആയ ഫേസ്ബുക്ക് അക്കൗണ്ട് എങ്ങനെ തുറക്കാം?കഴിഞ്ഞ ദിവസം നമ്മുടെ ഒരു ചങ്ങാതി പറഞ്ഞു അവന്റെ ഫേസ്ബുക്ക് അക്കൗണ്ട് ബ്ലോക്കായെന്ന്.കാരണം കക്ഷി...

എന്താണ്ക്യൂ ആര് കോഡ്അതെങ്ങനെ വായിക്കാം

ക്വിക്ക്‌ റെസ്പോണ്സ്‌ കോഡ്‌ എന്ന ക്യു. ആര് കോഡുകള്എല്ലാവര്ക്കും സുപരിചിതമാണ്‌. എന്താണ്‌ ക്യൂ ആര് കോഡ്‌? . ക്യൂ ആര് കോഡെന്നാല് ഒരു ദ്വിമാന ബാര്കോഡാണ്‌. അക്കങ്ങളോ, അക്ഷരങ്ങളോ, വെബ്സൈറ്റ്‌ ലിങ്കുകളോ, ചിത്രങ്ങളോ, വീഡിയോയോ എന്കോഡ്‌ ചെയ്തിരിക്കുന്ന കറുപ്പും വെളുപ്പും ഇടകലര്ന്ന ചതുരങ്ങളാല് നിര്മ്മിതമായ പാറ്റേണുകളാണ്‌ ക്യൂ. ആര് കോഡുകള്. എന്കോഡ്‌ ചെയ്തിരിക്കുന്ന വിവരങ്ങള് ഒരു സ്മാര്ട്ട്‌ ഫോണുണ്ടെങ്കില് ആര്ക്ക്‌ വേണമെങ്കിലും ഇത്‌ അനായാസേന വായിച്ചെടുക്കാനാവും.ഫോണിലെ ക്യൂ. ആര് കോഡ്‌ റീഡര് സോഫ്റ്റ്‌ വയറിലൂടെ സ്കാന് ചെയ്യുമ്പോള് പ്രസ്തുത കോഡില് അടങ്ങിയിരിക്കുന്ന വിവരങ്ങള് സ്ക്രീനില്തെളിഞ്ഞു കാണാം. വ്യക്തിഗത വിവരങ്ങള്, വിലാസം, വീഡിയോ തുടങ്ങി എന്തുവേണമെങ്കിലും ഇതില് സൂക്ഷിക്കാനാവും. 1994-ല് ജപ്പാനിലെ ടൊയോട്ടാ കമ്പിനിയുടെഅനുബന്ധ സ്ഥാപനമായ ഡെന്സോവേവ്‌ കമ്പിനിയാണ്‌ ക്യൂ. ആര് കോഡിന്റെ നിര്മ്മാതാക്കള്. സാധാരണ ഒരു ബാര്കോഡിനെക്കാള് നൂറ്‌ മടങ്ങ്‌ വിവരങ്ങള് ഇതില് ഉള്ക്കൊള്ളിക്കാനാവും. സാധാരണ ബാര്കോഡുകളുടെ സംഭരണശേഷി ഏകദേശം 20 ഡിജിറ്റുകള് മാത്രമാണെന്നിരിക്കെ നൂറിരട്ടി വിവരങ്ങള് സംഭരിക്കാന് ശേഷിയുള്ളതാ...

ഇനി ഏതു രാജ്യക്കാരോടും കൂളായി സംസാരിക്കാം, ഭാഷ ഒരു പ്രശ്‌നമേയല്ല

ഭാഷ പ്രശ്‌നമില്ലാതെ ഏതു രാജ്യക്കാരോടും സംസാരിക്കാന് പറ്റിയിരുന്നെങ്കിലെന്ന് ചിലരെങ്കിലും ആഗ്രഹിച്ചുപോകാറുണ്ട്. ഗൂഗിള് ട്രാൻസ്‌ലേറ്റ് പോലെയുള്ള സേവനങ്ങൾ ഉപയോഗിച്ച് മറ്റു ഭാഷകളിലെ ചാറ്റ് മനസിലാക്കാന് സഹായിക്കുമെങ്കിലും മറ്റൊരാളുടെ സംസാരം അതേപടി സ്വന്തം ഭാഷയിലേക്ക് മൊഴിമാറ്റി കേള്ക്കുന്ന സുഖം ഒന്ന് വേറെ തന്നെ.ഉപഭോക്താക്കളുടെ ഈ മനോഗതം ആദ്യം കണ്ടറിഞ്ഞത് സ്‌കൈപ്പായിരുന്നു. 2014 ലായിരുന്നു സ്‌കൈപ് റിയൽ ടൈം ട്രാൻസ്‌ലേഷൻ ഫീച്ചർ ആദ്യമായി കൊണ്ടുവന്നത്. മറ്റു ഭാഷകളില് സംസാരിക്കുന്നവരുടെ സംസാരം സ്വന്തം ഭാഷയിലേക്ക് മാറ്റുന്ന ഫീച്ചറായിരുന്നു അത്.അന്നത് സ്‌കൈപ്പ് വഴി സ്‌കൈപ്പിലേയ്ക്ക് വിളിക്കുന്ന കോളുകള്ക്ക് മാത്രമേ ലഭ്യമായിരുന്നുള്ളൂ. എന്നാൽ ഇപ്പോഴിതാ ലാന്ഡ് ലൈനിലേയ്ക്കും മൊബൈല് ഫോണിലേയ്ക്കും വിളിക്കുന്ന കോളുകള്ക്കും ഈ ഫീച്ചര് ലഭ്യമാക്കിയിരിക്കുന്നു. ഇതിന്റെ ബീറ്റ വേര്ഷനാണ് ഇപ്പോള് ലഭ്യമായിട്ടുള്ളത്. ഏറ്റവും പുതിയ സ്‌കൈപ്പ് ആപ്പ് ഉപയോഗിക്കുന്നവര്ക്ക് ഈ ഫീച്ചര് ലഭിക്കും. കൂടാതെ ഇപ്പോള് ഈ ഫീച്ചര് ഉപയോഗിക്കുന്നവര്ക്ക് വിൻഡോസ് ഇൻസൈഡർ പ്രോഗ്രാമിനു രജിസ്റ്റര് ചെയ്യാനുള്ള അവസരവുമുണ്ട്. സ്‌കൈപ്പ് ക്രെഡി...