Skip to main content

എന്താണ് സാംസംഗ് നോക്സ് (Knox)?

-------------------------------------------------------------സംസംഗിന്റെ ചില പ്രീമിയം മോഡലുകളില് കണ്ടുവരുന്ന ഒരു ഓപ്ഷന് ആണ് നോക്സ്.എന്നാല് എന്താണ് ഇതുകൊണ്ടുള്ള ഉപയോഗമെന്നു പലര്ക്കും അറിയില്ല.മൊബൈല് ഫോണിലെ പേര്സണല് - പ്രൊഫഷനല് പ്രവൃത്തികള്ക്ക്‌ അതിര്വരമ്പ് നിശ്ചയിക്കുന്ന ഒരു സോഫ്റ്റ്‌വെയര്മതിലെന്നുസാംസംഗ് നോക്സ് ആപ്പ്ളിക്കേഷനെ നിര്വ്വചിക്കാം. ഒരു കമ്പ്യൂട്ടറില്രണ്ടു യൂസര് ലോഗിന് ചെയ്യുമ്പോള് രണ്ടുപേരുടെയുംഡാറ്റ /സെറ്റിംഗ്സ് പങ്കുവെക്കപ്പെടാതെ സുരക്ഷിതമാക്കുന്നതു പോലെ എന്ന് സിമ്പിളായി പറയാം. നോക്സ് ഉപയോഗിക്കാന് യൂസര് ഒരു സെക്യൂരിറ്റി പാസ്വേര്ഡ് എന്റര് ചെയ്യേണ്ടത് നിര്ബന്ധമാണ്‌.നോക്സ് മോഡില് ചുരുക്കം ചില ആപ്സ് മാത്രമേ പ്രവര്ത്തിക്കൂ. നിങ്ങളുടെ കമ്പനിയിലെ സിസ്റ്റം അഡ്മിനിസ്ട്രെറ്റര് ആണ്നോക്സ് ഇന്സ്റ്റാള് ചെയ്തിരിക്കുന്നതെങ്കില് നോക്സ് മോഡില് ഏതൊക്കെ ആപ് ഉപയോഗിക്കാം എന്ന് അവര് തീരുമാനിച്ചിട്ടുണ്ടാകും. സാധാരണ ഗതിയില് കാമറ, ഗാലറി, ഡൌണ്ലോഡ് ഫോള്ഡര്, ഇമെയില് ആപ്, എസ്- പ്ലാനര്, മൈ ഫയല്സ്, ഫോണ് ഡയലര്,കോണ്ടാക്റ്റ്സ്,സാംസംഗ് വെബ് ബ്രൌസര് എന്നിവയാണ് നോക്സ് മോഡില് അനുവദനീയമായ ആപ്സ്. സാധാരണ പ്ലേസ്റ്റോര് ആപ്സ് ഡൌണ്ലോഡ് ചെയ്യാന് സാധിക്കില്ല, എന്നാല് 75 "സാംസംഗ് നോക്സ് " ആപ്സ് ഡൌണ്ലോഡ് ചെയ്യാന് സാധിക്കും.നോക്സ് മോഡില് സ്ക്രീന് ഷോട്ട് എടുക്കല് തുടങ്ങിയ ചില ഫോണ് ഫംഗ്ഷന്സും അനുവദനീയമല്ല. ഏതൊക്കെ ആപ്സ് ഷെയറിംഗിനായി ഉപയോഗിക്കാം എന്നതും സിസ്റ്റം അഡ്മിന് തീരുമാനിക്കാം.നോക്സ് ആവശ്യമില്ലെങ്കില് അണ് ഇന്സ്റ്റാള് ചെയ്യാം. ഇതിനായി നോക്സ് ഹോം സ്ക്രീനില് നിന്ന് സെറ്റിംഗ്സ് എടുക്കുക.അതില് "About Knox" ഇല് "Uninstal Knox" എന്ന ഓപ്ഷന് തെരഞ്ഞെടുക്കാം.അണ്ഇന്സ്റ്റാള് ചെയ്തുകഴിഞ്ഞാല് ആപ് ട്രെയില് നോക്സ് വീണ്ടും ഇന്സ്റ്റാള് ചെയ്യാനുള്ള ഷോര്ട്ട്കട്ട് ഐക്കണ് പ്രത്യക്ഷപ്പെടും. ഈ ഐക്കണ് ഒഴിവാക്കാന് സാധിക്കില്ല.ചുരുക്കിപ്പറഞ്ഞാല് ഒരേ ഫോണ് തന്നെ ബിസിനസ് ആവശ്യങ്ങള്ക്കും പേര്സണല് ആവശ്യങ്ങള്ക്കും ഉപയോഗിക്കാന് ഉള്ള ഒരു സൗകര്യം ആണ് നോക്സ്.

Comments

Popular posts from this blog

ബ്ലോക്ക് ആയ ഫേസ്ബുക്ക് അക്കൗണ്ട് എങ്ങനെ തുറക്കാം

ഹായ് കൂട്ടുകാരെ,ബ്ലോക്ക് ആയ ഫേസ്ബുക്ക് അക്കൗണ്ട് എങ്ങനെ തുറക്കാം?കഴിഞ്ഞ ദിവസം നമ്മുടെ ഒരു ചങ്ങാതി പറഞ്ഞു അവന്റെ ഫേസ്ബുക്ക് അക്കൗണ്ട് ബ്ലോക്കായെന്ന്.കാരണം കക്ഷി...

എന്താണ്ക്യൂ ആര് കോഡ്അതെങ്ങനെ വായിക്കാം

ക്വിക്ക്‌ റെസ്പോണ്സ്‌ കോഡ്‌ എന്ന ക്യു. ആര് കോഡുകള്എല്ലാവര്ക്കും സുപരിചിതമാണ്‌. എന്താണ്‌ ക്യൂ ആര് കോഡ്‌? . ക്യൂ ആര് കോഡെന്നാല് ഒരു ദ്വിമാന ബാര്കോഡാണ്‌. അക്കങ്ങളോ, അക്ഷരങ്ങളോ, വെബ്സൈറ്റ്‌ ലിങ്കുകളോ, ചിത്രങ്ങളോ, വീഡിയോയോ എന്കോഡ്‌ ചെയ്തിരിക്കുന്ന കറുപ്പും വെളുപ്പും ഇടകലര്ന്ന ചതുരങ്ങളാല് നിര്മ്മിതമായ പാറ്റേണുകളാണ്‌ ക്യൂ. ആര് കോഡുകള്. എന്കോഡ്‌ ചെയ്തിരിക്കുന്ന വിവരങ്ങള് ഒരു സ്മാര്ട്ട്‌ ഫോണുണ്ടെങ്കില് ആര്ക്ക്‌ വേണമെങ്കിലും ഇത്‌ അനായാസേന വായിച്ചെടുക്കാനാവും.ഫോണിലെ ക്യൂ. ആര് കോഡ്‌ റീഡര് സോഫ്റ്റ്‌ വയറിലൂടെ സ്കാന് ചെയ്യുമ്പോള് പ്രസ്തുത കോഡില് അടങ്ങിയിരിക്കുന്ന വിവരങ്ങള് സ്ക്രീനില്തെളിഞ്ഞു കാണാം. വ്യക്തിഗത വിവരങ്ങള്, വിലാസം, വീഡിയോ തുടങ്ങി എന്തുവേണമെങ്കിലും ഇതില് സൂക്ഷിക്കാനാവും. 1994-ല് ജപ്പാനിലെ ടൊയോട്ടാ കമ്പിനിയുടെഅനുബന്ധ സ്ഥാപനമായ ഡെന്സോവേവ്‌ കമ്പിനിയാണ്‌ ക്യൂ. ആര് കോഡിന്റെ നിര്മ്മാതാക്കള്. സാധാരണ ഒരു ബാര്കോഡിനെക്കാള് നൂറ്‌ മടങ്ങ്‌ വിവരങ്ങള് ഇതില് ഉള്ക്കൊള്ളിക്കാനാവും. സാധാരണ ബാര്കോഡുകളുടെ സംഭരണശേഷി ഏകദേശം 20 ഡിജിറ്റുകള് മാത്രമാണെന്നിരിക്കെ നൂറിരട്ടി വിവരങ്ങള് സംഭരിക്കാന് ശേഷിയുള്ളതാ...

ഇനി ഏതു രാജ്യക്കാരോടും കൂളായി സംസാരിക്കാം, ഭാഷ ഒരു പ്രശ്‌നമേയല്ല

ഭാഷ പ്രശ്‌നമില്ലാതെ ഏതു രാജ്യക്കാരോടും സംസാരിക്കാന് പറ്റിയിരുന്നെങ്കിലെന്ന് ചിലരെങ്കിലും ആഗ്രഹിച്ചുപോകാറുണ്ട്. ഗൂഗിള് ട്രാൻസ്‌ലേറ്റ് പോലെയുള്ള സേവനങ്ങൾ ഉപയോഗിച്ച് മറ്റു ഭാഷകളിലെ ചാറ്റ് മനസിലാക്കാന് സഹായിക്കുമെങ്കിലും മറ്റൊരാളുടെ സംസാരം അതേപടി സ്വന്തം ഭാഷയിലേക്ക് മൊഴിമാറ്റി കേള്ക്കുന്ന സുഖം ഒന്ന് വേറെ തന്നെ.ഉപഭോക്താക്കളുടെ ഈ മനോഗതം ആദ്യം കണ്ടറിഞ്ഞത് സ്‌കൈപ്പായിരുന്നു. 2014 ലായിരുന്നു സ്‌കൈപ് റിയൽ ടൈം ട്രാൻസ്‌ലേഷൻ ഫീച്ചർ ആദ്യമായി കൊണ്ടുവന്നത്. മറ്റു ഭാഷകളില് സംസാരിക്കുന്നവരുടെ സംസാരം സ്വന്തം ഭാഷയിലേക്ക് മാറ്റുന്ന ഫീച്ചറായിരുന്നു അത്.അന്നത് സ്‌കൈപ്പ് വഴി സ്‌കൈപ്പിലേയ്ക്ക് വിളിക്കുന്ന കോളുകള്ക്ക് മാത്രമേ ലഭ്യമായിരുന്നുള്ളൂ. എന്നാൽ ഇപ്പോഴിതാ ലാന്ഡ് ലൈനിലേയ്ക്കും മൊബൈല് ഫോണിലേയ്ക്കും വിളിക്കുന്ന കോളുകള്ക്കും ഈ ഫീച്ചര് ലഭ്യമാക്കിയിരിക്കുന്നു. ഇതിന്റെ ബീറ്റ വേര്ഷനാണ് ഇപ്പോള് ലഭ്യമായിട്ടുള്ളത്. ഏറ്റവും പുതിയ സ്‌കൈപ്പ് ആപ്പ് ഉപയോഗിക്കുന്നവര്ക്ക് ഈ ഫീച്ചര് ലഭിക്കും. കൂടാതെ ഇപ്പോള് ഈ ഫീച്ചര് ഉപയോഗിക്കുന്നവര്ക്ക് വിൻഡോസ് ഇൻസൈഡർ പ്രോഗ്രാമിനു രജിസ്റ്റര് ചെയ്യാനുള്ള അവസരവുമുണ്ട്. സ്‌കൈപ്പ് ക്രെഡി...